അയോധ്യയിലെ രാമക്ഷേത്രം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ പിടിയിലായ കുപ്രസിദ്ധ ഐഎസ് ഭീകരൻ അബ്ദുൽ റഹ്മാൻ ജയിലിൽ കൊല്ലപ്പെട്ടു.
ഫരീദാബാദ് ജയിലിൽ വെച്ച് സഹതടവുകാരനായ അരുൺ ചൗധരിയുമായുണ്ടായ വാക്കേറ്റമാണ് വലിയ സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.
അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ സംഭവം ജയിൽ അധികൃതരെയും സുരക്ഷാ ഏജൻസികളെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്മാനെ കഴിഞ്ഞ ദിവസമാണ് സുരക്ഷാ കാരണങ്ങളാൽ കശ്മീരിലെ നീംക ജയിലിൽ നിന്നും ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്.
ജയിൽ മാറ്റം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ജയിലിനുള്ളിൽ വെച്ച് അരുൺ ചൗധരിയുമായി
റഹ്മാൻ തർക്കത്തിലേർപ്പെടുകയും, ഇത് പെട്ടെന്ന് അക്രമാസക്തമാവുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റഹ്മാനെ ജയിൽ അധികൃതർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൃത്യമായ ആസൂത്രണം ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.