തളിപ്പറമ്പ:കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടകത്തിൽ നിന്നും നിരവധി പേരാണ് രാജരാജേശ്വര ക്ഷേത്ര ദർശനത്തിന് എത്തുന്നത്.
ക്ഷേത്രം ജീവനക്കാർ, ഉത്സവാഘോഷ കമ്മിറ്റി വളണ്ടിയർമാർ, മാതൃ സമിതി അംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, പോലീസ്, ക്ഷേത്രം സെക്യൂരിറ്റി ഗാർഡ് എന്നിവരുടെ കൂട്ടായ പ്രവർത്തനം വഴിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. രാജരാജേശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠ ഉള്ളതിനാൽ വെറും കയ്യോടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത് എന്നാണ് പറയപ്പെടുന്നത്.
രാത്രി ക്ഷേത്ര ദർശനത്തിന് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ലഘു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
രാത്രി 10 മണിക്ക് മുന്നേ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും ദർശനം നൽകിയതിനു ശേഷം മാത്രമേ നട അടക്കുകയുള്ളൂവെന്ന് ടി ടി കെ ദേവസ്വം പ്രസിഡണ്ട് ടി പി വിനോദ് കുമാർ പറഞ്ഞു .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.